20/05/2024
ഇന്ന് ലോക തേനീച്ച ദിനം
*വന്ധ്യതക്ക് തേൻ ചികിത്സയുമായി മലയാളി.*
ആധുനിക ജീവിതത്തിന്റെ പൊങ്ങച്ചങ്ങൾക്കിടയിലും 'വന്ധ്യത' ജീവിതത്തെ കടുത്ത ഏകാന്തതയിലേക്കു തള്ളിവിടുകയാണ്. സമ്പത്തിൻറയോ ആഢ്യത്വത്തിൻറയോ അധികാരത്തിൻറയോ കൈബലം കൊണ്ട് തടഞ്ഞുനിർത്താനാവാത്ത സങ്കടപ്പുഴകൾ മിക്ക കുടുംബങ്ങളിലും ഒഴുകികൊണ്ടിരിക്കുന്നു.പണവും പ്രതാപവും നിർമിക്കുകയോ വെട്ടിപ്പിടിക്കുകയോ വ്യാജമായി കെട്ടിപ്പടുക്കുകയോ ചെയ്യാം. പക്ഷേ സ്വന്തം രക്തത്തിൻറ കാലടിപ്പാടുകൾ നിർമിച്ചെടുക്കാൻ ആർക്കാണ് സാധ്യമാവുക? അനന്തരാവകാശത്തിൻറ വിത്തുകൾ മുളപ്പിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ, മനുഷ്യൻ നിർമ്മിച്ച ഏതെങ്കിലുമൊരു ഫാക്ടറിയിൽ വികസിപ്പിച്ചെടുക്കാനാവുമോ?
വിവാഹത്തിനുശേഷം വർഷങ്ങൾ കഴിഞ്ഞിട്ടും സന്താന സൗഭാഗ്യമില്ലാത്ത ദമ്പതികളുടെ മനപ്രയാസം ആധുനിക പരിഷ്കൃത ജീവിത വ്യവസ്ഥകൾ എങ്ങനെയാണ് വായിച്ചെടുക്കുക? സങ്കടങ്ങളുടെ ദുരന്തഭൂമിയിൽ അവരുടെ ഏകാന്ത നിലവിളികൾ കേൾക്കാൻ ആരാണുണ്ടാവുക?
'വന്ധ്യത', കുടുംബജീവതത്തിൻറ പുറം മേനികൾക്കപ്പുറത്ത് നൊമ്പരങ്ങളുടെ പ്രളയങ്ങളുണ്ടാക്കുന്ന കാലമാണിത്. ആധുനിക ജീവിത സാഹചര്യങ്ങളും, ഭക്ഷണക്രമങ്ങളും, തൊഴിൽ സംവിധാനങ്ങളും മനുഷ്യ ശരീരത്തിൽ ജൈവപ്രക്രിയയുടെ താളം തെറ്റിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്താകമാനം വന്ധ്യതാ ക്ളിനിക്കുകൾ കൂണുപോലെ മുളച്ചുപൊന്തുന്നു. ഇന്ത്യയിൽ 20% ത്തോളം ദമ്പതികൾ വന്ധ്യതയുടെ പേരിൽ കണ്ണീർ കുടിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ
വന്ധ്യതാ ക്ലിനിക്കുകളിലെത്തുന്ന ദമ്പതികളുടെ എണ്ണത്തിൽ 5 മുതൽ 10 ശതമാനം വരെ വർദ്ധനവുണ്ടായതായി ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു. കേരളത്തിൽ 100 ദമ്പതികളിൽ 10 പേരെങ്കിലും വിവിധ കാരണങ്ങളാൽ വന്ധ്യതാ പ്രശ്നം അനുഭവിക്കുന്നവരാണ്. മാത്രമല്ല കേരളത്തിൽ പുരുഷ വന്ധ്യത ക്രമാതീതമായി വർധിക്കുന്നുവെന്ന് വിവിധ പഠനറിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.
വന്ധ്യതാ നിവാരണ ക്ലിനിക്കുകളെന്ന പേരിൽ ലോകത്താകമാനം 'ചതിക്കുഴികൾ' ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ബീജ വ്യാപാരവും ഗർഭപാത്ര കച്ചവടവും പുതിയ വ്യാപാരങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. സാമൂഹ്യ സദാചാരത്തിൻറ എല്ലാ സീമകളെയും അതിലംഗിച്ചുകൊണ്ടിരിക്കുന്ന വന്ധ്യതാ ചികിത്സാ രംഗത്ത് പുതിയ പഠനങ്ങളും കണ്ടുപിടുത്തങ്ങളും അടിക്കടി നടന്നുകൊണ്ടിരിക്കുന്നു. ചിലതു വിജയിക്കുന്നു. ചിലത് പരാജയപ്പെടുന്നു. ചിലത് പ്ർശ്വ ഫലങ്ങളാൽ പ്രയാസകരമാകുന്നു. ചിലത് നിരാശകൾ മാത്രം ബാക്കിവെക്കുന്നു.
വന്ധ്യതക്ക് ചികിത്സാ വിധികളുമായി പലരും കടന്നുവരുന്നു. അംഗീകൃതമായ എല്ലാവൈദ്യശാഖകൾക്കും പുറമേ പാരമ്പര്യ ചികിത്സാ രീതികളും പ്രാദേശികമായ വൈദ്യവിജ്ഞാനങ്ങളും ഇക്കൂട്ടത്തിൽപ്പെടും. ഇതിൽ നിന്നും വ്യത്യസ്തമായി പാർശ്വഫലങ്ങളോ അശാസ്ത്രീയതയോ തീരെയില്ലാത്ത പ്രകൃതിവിഭവങ്ങളും പൗരാണിക വൈദ്യവിജ്ഞാനങ്ങളും കൂട്ടിച്ചേർത്തുകൊണ്ടുള്ള തേൻ ചികിത്സാരീതി. അറബികൾക്കിടയിൽ മാത്രം കിട്ടുന്ന ശുദ്ധമായ തേനും,ചൈനയിൽ മാത്രം കണ്ടുവരുന്ന ചില ചെടികളുടെ പൂമ്പൊടിയും, കായയും വേരും വിത്തുമൊക്കെ ചേർത്ത് തയ്യാറാക്കുന്ന ഒറ്റമൂലിയാണിത്. ബീജക്കുറവ്, ചലനശേഷി,അണ്ഡോൽപാദനകുറവുകൾ, ലൈംഗിക ബലഹീനത, ക്രമം തെറ്റിയ മാസമുറ എന്നിവക്ക് പ്രസ്തുത ചികിത്സ ഏറെ പരിഹാരവും വേഗതയേറിയതുമാണെന്ന് കേരളത്തിലെ പ്രശസ്ത ക്ലിനിക്കൽ വിദഗ്ധൻമാർ സാക്ഷ്യപ്പെടുത്തുന്നു. പ്രസ്തുത ചികിത്സാരീതി പരീക്ഷീച്ച 99% പേരും സന്താനസൗഭാഗ്യമുള്ളവരായി എന്ന കാര്യം ഇതേക്കുറിച്ച് കൂടുതൽ പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും വഴിതുറക്കുന്നു.
ഒരു കുഞ്ഞിക്കാലുകാണാൻ സൗഭാഗ്യമുണ്ടാവുക എന്നത് ഓരോ ദമ്പതികളുടെയും പ്രാർത്ഥനയാണ്. സ്വന്തംരക്തത്തിൽ പിറന്ന പൊന്നോമനയുടെ കവിളിൽ സ്നേഹത്തോടെ ഉമ്മവെക്കുമ്പോഴുണ്ടാവുന്ന ആനന്ദം പറഞ്ഞറിയിക്കാവതല്ല. പക്ഷേ പലകാരണങ്ങളാൽ സന്താന സൗഭാഗ്യം സഫലമാകാതെ, തീരാ ദുഃഖത്തിൽ കഴിയുന്ന ആയിരങ്ങൾക്ക്, ഏറ്റവും കുറഞ്ഞ ചെലവിൽ വിജയകരമായ പരീക്ഷണമാവും ഈ ഒറ്റമൂലി!!!!
വന്ധ്യതക്കെതിരെയുള്ള തേൻചികിത്സയിൽ പ്രശസ്തനാണ് കുവൈത്തിൽ കഴിയുന്ന പാപ്പിനിശ്ശേരി സ്വദേശി അബൂ അൻഫാൽ എന്ന അബ്ദുശ്ശുക്കൂർ. മാധ്യമങ്ങളും ആധുനിക വൈദ്യശാസ്ത്ര വിദഗ്ധരും ഒരുപോലെ പ്രശംസിച്ച ഈ യുവാവിന്റെ അറബ് പാരമ്പര്യ ചികിത്സാരീതി, വന്ധ്യതാ ചികിത്സാരംഗത്ത് റെക്കോർഡുകൾ ഭേദിക്കുന്ന ഒറ്റമൂലിയായിത്തീരാനുള്ള സാധ്യത തള്ളിക്കളയാവതല്ല. # സൈനുദ്ധീൻ ചേലേരി മീഡിയ ദുബൈ #